ചങ്കിലെ ചോപ്പിൽ
മഞ്ചാടി മണികൾക്കൊപ്പം
എണ്ണിക്കാത്തു വെക്കാൻ…
ഇറയത്തെ നിലാമഴയ്ക്കൊപ്പം
വെറുതേ… വെറുതേ…
വെറുതേ… ഒന്നു കരയാൻ…
ഒന്നു കുതിരാൻ...
ഇതിനൊക്കെ വേണ്ടിയായിരുന്നില്ലേ…
ഞാൻ…
നിന്റെ കരിങ്കൽച്ചുമരിൽ
കവിതകൾ കുറിച്ചിട്ടത്…!!!
പക്ഷേ…
നിനക്ക്… അത്….
അക്ഷരങ്ങളുടെ വ്യത്യസ്തങ്ങളായ
പെർമ്യൂട്ടേഷൻസും കോമ്പിനേഷൻസും
മാത്രമായിരുന്നു…!!
നിനക്ക്…
അതിൽ നിന്നും പിടിച്ചെടുക്കാനായത്…
ശ്വാസം മുട്ടി എന്നോ മരിച്ച
സ്വപ്നങ്ങളുടെ ശവങ്ങൾ
അഴുകാതെ സൂക്ഷിച്ച
ഫോർമാലിൻ ഗന്ധമായിരുന്നു…!!!
ഉയിരിലെ ചുകപ്പ് നനച്ചു
ഞാൻ വളർത്തിയ
പനിനീർപ്പൂവിന്റെ ഇതളുകൾ…
നീ നിന്റെ പരിഹാസത്തിന്റെ പഴുപ്പിലെ
നീ നിന്റെ പരിഹാസത്തിന്റെ പഴുപ്പിലെ
പുഴുക്കൾക്ക് തിന്നാൻ കൊടുക്കുമ്പോളും
എന്നോട് ഇങ്ങനെ പരാതി പറഞ്ഞു,
“നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ലാ..!”
അതിനാൽ… തിരികേ നടക്കുന്നു ഞാൻ
നിന്നിൽ നിന്ന്…
നിന്നെ അസ്വസ്ഥമാക്കുന്ന
എന്റെ മൌനത്തിന്റെ വേരും പിഴുതു കൊണ്ട്
യാത്രയാകുന്നൂ ഞാൻ….
ഒരിക്കലും
നിന്റെ വെളിച്ചം വന്ന്
കൊന്നു കളയാത്ത
ഒരു ഇരുട്ടിലേയ്ക്ക്….!!!!
No comments:
Post a Comment